CITU ആഭിമുഖ്യത്തിൽ ‘ബസ് തൊഴിലാളി വീട്ടുമുറ്റ’ സമരം നടന്നു.


ബസ് ട്രാൻസ്പോർട്ട് വർക്കർസ് സഫെഡറേഷൻ CITU ആഭിമുഖ്യത്തിൽ മോട്ടോർ ട്രാൻസ്പോർട്ട് എംപ്ളോയീസ്‌ യൂണിയൻ CITU പ്രവർത്തകരും ജീവനക്കാരുമായി 1500 വീടുകളിൽ 11 മണിക്കും 12 മണിക്കുമിടയിൽ “ബസ് തൊഴിലാളി വീട്ടുമുറ്റ സമരം നടന്നു. തൊഴിലാളികളും കുടുംബാംഗങ്ങളും കൊവിഡ് മാനദ്ദണ്ഡം പാലിച്ച് CITU പതാകയും പ്ളേ കാർഡു കളും ഉപയോഗിച്ചാണ് സമരം നടത്തിയത്.


കൊവിഡ് മഹാമാരിക്കാലത്തു പോലും തുടർച്ചയായി പെട്രാൾ സീസൽ വില വർദ്ധിപ്പിച്ചതിനെതിരായും ഇന്ധന വിലക്കയറ്റത്തിലും കൊവിഡ് മഹാമാരിയിലും വലയുന്ന മോട്ടോർ വ്യവസായത്തെയും തൊഴിലാളികളെയും കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും കൊവിഡ് വാക്സിനേഷന് ബസ് തൊഴിലാളികളെ മുഗണന ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.


ജില്ലാതല ഉദ്ഘാടനം പെരളശ്ശേരി മൂന്നു പെരിയയിൽ പാൽ വെള്ളിച്ചാൽ സുരേന്ദ്രൻ ക്ളീനറുടെ വീട്ടുമുറ്റത്ത് CITU ജില്ലാ സിക്രട്ടറി കെ.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.
മോട്ടോർ ട്രാൻസ്പോർട് എംപ്ളോയീസ് യൂണിയൻ ജനറൽ സിക്രട്ടറി കെ.ജയരാജൻ സ്വാഗതം പറഞ്ഞു.എം നിഖിൽ അദ്ധ്യക്ഷത വഹിച്ചു.

വെളളച്ചാലിൽ നിഖിൽ കണ്ടക്ടറുടെ വീട്ടിൽ Kജയരാജൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ, കണ്ണൂർ സിറ്റി പയ്യന്നൂര് തളിപ്പറ മ്പ തലശ്ശേരി ഇരിട്ടി എന്നീ 6 ഡിവിഷനുകളിലായി 1500 ഓളം വീടുകളിൽ വീട്ടുമുറ്റ സമരം നടന്നു. CITU നേതാക്കളും യൂണിയൻ ഭാരരാഹികളായ എൻ മോഹനൻ വിവി പുരുഷോത്തമൻ Kവിനോദൻ CH ലക്ഷമണൻ പി.എം.ജയചന്രൻ കെ.വി.രാജൻ പി ഷറിത് യുനാരായണൻ വിപത്മനാഭൻ Pv രാഘവ KP | Pമുകുന്ദൻ Mധനേഷ് പി.ചന്ദൻ Yyമത്തായി എന്നിവർ വീട്ടുമുറ സത്യഗ്രഹത്തിൽ സംസാരിച്ചു.