വിഴിഞ്ഞത്ത് സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണ സ്ഥലത്ത് സമരസമിതിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. പ്രദേശത്ത് സമരക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പദ്ധതി പ്രദേശത്തേക്ക് കടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പദ്ധതിയെ പിന്തുണയ്ക്കുന്നവരെയും പൊലീസ് തടഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി ബുധനാഴ്ച മൂലമ്പള്ളിയിൽ നിന്ന് ആരംഭിച്ച ജനബോധന യാത്രയ്ക്ക് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ സ്വീകരണം നൽകി.

24 മണിക്കൂർ നിരാഹാര സമരം നാളെ മുതൽ ആരംഭിക്കും. അതേസമയം, സമരത്തിന് ഇടവകകളിൽ നിന്ന് പരമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആർച്ച് ബിഷപ്പ് നൽകിയ സർക്കുലർ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ വായിച്ചു. ഇത് തുടർച്ചയായ നാലാം ആഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിനെതിരായ ഇടയലേഖനം വായിക്കുന്നത്.