മുഖ്യമന്ത്രിക്ക് നേരെ തുടർച്ചയായി ആക്രമണമുണ്ടാവുന്നത് അപലപനീയം: ഇ.പി ജയരാജൻ

മുഖ്യമന്ത്രിക്കെതിരെ തുടർച്ചയായി നടക്കുന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമം വ്യക്തമായ ആസൂത്രണത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ജനാധിപത്യ സമൂഹം അതിന്‍റെ എതിർപ്പുമായി മുന്നോട്ട് വന്നിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ബദൽ നയങ്ങൾ ഉയർത്തി വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ച് നേതൃപരമായ പങ്ക് വഹിക്കുന്ന മുഖ്യമന്ത്രിക്കെതിരെയാണ് ആക്രമണമുണ്ടായത്. സംഘപരിവാറിന്‍റെ രാഷ്ട്രീയ ശൈലിക്കും താൽപ്പര്യങ്ങൾക്കും അനുസൃതമാണെന്ന് ഇതിലൂടെ കോൺഗ്രസ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളുടെ അഭിപ്രായം വ്യക്തമാക്കണമെന്നും എൽ.ഡി.എഫ് കൺവീനർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാഹനം ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് രജിസ്റ്റർ ചെയ്തു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി പനന്താനത്തിനെതിരെ തൃക്കാക്കര പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കും. കാക്കനാട്ട് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുകളിലേക്ക് ചാടിക്കയറി ചില്ലുചില്ലുകൾ തകർത്തു. അയാളുടെ കൈക്ക് പരിക്കേറ്റു. കൊണ്ടുപോയ പോലീസുകാരന്‍റെ വിരലിന് ഒടിവുണ്ട്. അതേസമയം മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസിന് വലിയ വീഴ്ചയുണ്ടായി.