റഷ്യയിൽ വവ്വാലുകളില്‍ കൊറോണ വകഭേദമായ കോസ്റ്റാ വൈറസ്; വാക്സിന്‍ ഫലപ്രദമല്ല

മോസ്കോ: റഷ്യയിലെ ചില കുഞ്ഞു വവ്വാലുകളിൽ സ്ഥിരീകരിച്ച ഒരു പ്രത്യേക തരം കൊറോണ വൈറസിന് മനുഷ്യരിലേക്ക് പടരാനും കോവിഡ് വാക്സിനുകളും കോവിഡ്-19 വൈറസുകളും ഉൽപ്പാദിപ്പിക്കുന്ന രോഗപ്രതിരോധ ശേഷിയെ മറികടക്കാനും കഴിയുമെന്ന് പഠനങ്ങൾ. 2020 കളുടെ അവസാനത്തിൽ റഷ്യയിലെ വവ്വാലുകളിൽ കോസ്റ്റ 1, കോസ്റ്റ 2 വൈറസുകൾ കണ്ടെത്തിയിരുന്നു, അമേരിക്കൻ ശാസ്ത്രജ്ഞർ ഇപ്പോൾ ഈ വൈറസിനെക്കുറിച്ചുള്ള കൂടുതൽ പഠന റിപ്പോർട്ടുകൾ പുറത്തുവിട്ടു.

സാര്‍സ് ബീറ്റാ കൊറോണ വൈറസ് (സാര്‍ബക്കോ വൈറസ്) വിഭാഗത്തില്‍പ്പെട്ട ഒരു തരം കൊറോണ വൈറസിനെയാണ് റൈനോപസ് ഹിപ്പോസിഡറോസിസ് (rhinopus hiposiderosis) അഥവാ ലെഷര്‍ ഹോഷൂ ബാറ്റ്‌സ് (lesser horseshoe bats) എന്ന കുഞ്ഞു വവ്വാലുകളില്‍ കണ്ടെത്തിയിരുന്നത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വൈറസുകള്‍ക്ക് മനുഷ്യ കോശങ്ങളിലേക്ക് സാര്‍സ് കോവി 2 വൈറസുകളെപ്പോലെ തന്നെ കടന്നുകയറാന്‍ സാധിക്കും എന്നാണ് മനസ്സിലാക്കേണ്ടത്. സാർസ്-കോവ്-19 വൈറസിനെപ്പോലെ, ശരീരത്തിൽ പ്രവേശിക്കുകയും ന്യുമോണിയ പോലുള്ള രോഗത്തിന് കാരണമാവുകയും ചെയ്യുന്ന ഈ വൈറസുകൾക്ക് ഇപ്പോൾ ലഭ്യമായ കോവിഡ് -19 വാക്സിനുകൾ ഉൽപ്പാദിപ്പിക്കുന്ന പ്രതിരോധശേഷിയെ മറികടക്കാൻ കഴിയുമെന്നും പഠനം സൂചിപ്പിക്കുന്നു. അതിനാൽ, കൂടുതൽ തരം കോവിഡ് -19 നെ നേരിടാൻ കഴിയുന്ന രീതിയിലെ വ്യത്യാസങ്ങൾ നമുക്ക് ലഭ്യമായ വാക്സിനുകൾക്ക് അത്യന്താപേക്ഷിതമാണെന്ന് ഈ പഠനം സൂചിപ്പിക്കുന്നു.

10 ഗ്രാമിൽ താഴെ ഭാരമുള്ള ഈ വവ്വാലുകളെ യൂറോപ്പ്, ഇസ്രായേൽ, ടുണീഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. എന്നാൽ ഈ വവ്വാലുകൾക്ക് ദീർഘദൂരം പറക്കാൻ കഴിയുന്നില്ല എന്നത് ഈ വവ്വാലുകളിലൂടെ മറ്റ് ഭാഗങ്ങളിലേക്ക് വൈറസ് പടരാനുള്ള സാധ്യതയില്ലെന്ന നിഗമനത്തിൽ എത്താൻ നമ്മെ സഹായിക്കും. മാത്രമല്ല, മനുഷ്യരിൽ വൈറസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇത് മറ്റ് ജീവികളിൽ രോഗത്തിന് കാരണമാകുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാൽ, പഠനത്തിന്‍റെ ഫലങ്ങളിൽ ഒരു പ്രധാന പകർച്ചവ്യാധിയുടെ ഭയം ആവശ്യമില്ലെന്ന് വിദഗ്ധർ പറയുന്നു. നേരെമറിച്ച്, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്കും വിദഗ്ദ്ധർക്കും വാക്സിനുകളിൽ വരുത്തേണ്ട പുതിയ തരം വ്യത്യാസങ്ങളെക്കുറിച്ചുള്ള അവബോധമോ ധാരണയോ ഈ പഠനം തുറക്കുന്നു.