എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 13 മണിക്കൂര്‍ വരിനിന്ന് ഡേവിഡ് ബെക്കാം

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനും അവരുടെ ശവമഞ്ചം കാണുന്നതിനുമായി മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഡേവിഡ് ബെക്കാം ക്യൂവിൽ നിന്നത് 13 മണിക്കൂറിലധികം. വെള്ളിയാഴ്ചയാണ് ബെക്കാം, മറ്റ് ആയിരക്കണക്കിനാളുകൾക്കൊപ്പം രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിന്നത്.

എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം യുകെ പാർലമെന്‍റിന്‍റെ ഭാഗമായ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ സംസ്കരിച്ചു. പുലർച്ചെ 2.15-ൻ ബെക്കാം വരിയിൽ നിൽക്കാൻ തുടങ്ങി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15-ന് വരിനില്‍ക്കാന്‍ തുടങ്ങിയ ബെക്കാമിന് ഉച്ചതിരിഞ്ഞ് 3.25-ഓടെയാണ് രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാനായത്.

വെള്ളിയാഴ്ച, തിരക്ക് വർദ്ധിച്ചതിനാൽ വെസ്റ്റ്മിൻസ്റ്റർ ഹാളിലേക്കുള്ള ആളുകളുടെ പ്രവേശനം അധികൃതർക്ക് താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു. രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പലരും 14 മണിക്കൂർ കാത്ത് നിന്നിരുന്നു.