ബാലഭാസ്‌കറിന്റെ മരണം; ഒരു സരിത എസ് നായര്‍ ഫോണിൽ വിളിച്ചെന്ന് പിതാവ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സരിത എസ് നായർ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി തന്നെ ഫോണിൽ ബന്ധപ്പെട്ടതായി ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി. ‘ഞാൻ സരിത എസ് നായരാണ് വിളിക്കുന്നത്. നിങ്ങള്‍ കേസ് തോറ്റുപോകും. സി.ബി.ഐ കോടതി വിധിക്കെതിരായ അപ്പീലിൽ ഇടപെടാമെന്നും അവർ പറഞ്ഞു. ഈ മാസം 30ന് പ്രസ്താവിക്കാനിരിക്കുന്ന വിധി പ്രതികൂലമായിരിക്കുമെന്ന് അവർ പറഞ്ഞതായി ബാലഭാസ്കറിന്റെ പിതാവ് പറഞ്ഞു.

കേസ് എങ്ങനെ നഷ്ടപ്പെടുമെന്ന് ഞാൻ ചോദിച്ചപ്പോൾ, എല്ലാം അറിയാമെന്ന് അവർ പറഞ്ഞു. നേരത്തെ വിളിച്ച് വക്കീലിന്റെ പേരും നമ്പറും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഉണ്ണി പറഞ്ഞു. കേസിൽ സഹായിക്കാൻ കഴിയുമെന്ന മട്ടിൽ അവർ സംസാരിച്ചു. എങ്ങനെ സഹായിക്കുമെന്ന് അറിയില്ല. ജഡ്ജി എഴുതിയ വിധി ഇവര്‍ക്ക് എങ്ങനെ അറിയാമെന്നാണ് തനിക്ക് സംശയമെന്നും അദ്ദേഹം പറഞ്ഞു.

ബാലഭാസ്‌കറിന്റേത് മരണം അപകട മരണമാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇത് സിബിഐ കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ ബാലഭാസ്കറിന്റെ അച്ഛൻ അപ്പീൽ നൽകിയിരുന്നു. ഇതിന്റെ വിധിയാണ് ഈ മാസം 30-ന് വരാനിരിക്കുന്നത്.