ഡൽഹി എയിംസ് സൈബർ ആക്രമണം; അഞ്ച് പ്രധാന സെർവറുകൾ ഹാക്ക് ചെയ്തു, ചൈനയ്ക്ക് പങ്കുണ്ടെന്ന് സംശയം

ന്യൂഡല്‍ഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ചൈനീസ് ഗ്രൂപ്പുകളാണെന്ന് സംശയം. എംപറർ ഡ്രാഗൺഫ്ലൈ, ബ്രോൺസ്റ്റാർ ലൈറ്റ് തുടങ്ങിയ ഗ്രൂപ്പുകളെയാണ് സംശയം. ‘വന്നറെൻ’ എന്ന റാൻസംവെയർ ഉപയോഗിച്ചാണ് ഹാക്കിംഗ് നടത്തിയതെന്ന് കണ്ടെത്തി. എയിംസിലെ അഞ്ച് സെർവറുകൾ ആക്രമിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് വിവരം.

ഡൽഹി എയിംസിൽ നടന്ന സൈബർ ആക്രമണം ഗൂഢാലോചനയുടെ ഫലമാണെന്നും ഇതിന് പിന്നിൽ നിർണായക ശക്തികളുണ്ടെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. വൈറസ് ബാധയെ തുടർന്ന് എയിംസ് സെർവറുകൾ 10 ദിവസമായി പ്രവർത്തന രഹിതമാണ്. ഒ.പി, ലാബ്, ഐ.പി, അത്യാഹിത വിഭാഗങ്ങളെല്ലാം സെർവറുകളുടെ സഹായമില്ലാതെയാണ് പ്രവർത്തിക്കുന്നത്.