രാജപക്‌സ രക്ഷപ്പെട്ടത് കപ്പലിലോ?

കൊളംബോ: സർക്കാർ വിരുദ്ധ പ്രക്ഷോഭകർ കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയതിനെ തുടർന്ന് പ്രസിഡന്‍റ് രാജപക്സെ കൊട്ടാരത്തിൽ നിന്ന് രക്ഷപ്പെട്ടതായി ഉച്ചയോടെ ശ്രീലങ്കയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹം രാജ്യം വിട്ടു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഗോട്ബയ രാജപക്സെ ഒരു നാവിക കപ്പലിൽ രാജ്യം വിട്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിന് കാരണം ഇപ്പോൾ പുറത്തുവന്ന വീഡിയോയാണ്.

സ്യൂട്ട്കേസുകളുമായി സൈനികർ കപ്പലിലേക്ക് പാഞ്ഞടുക്കുന്നത് വീഡിയോയിൽ കാണാം. സൈനിക വാഹനത്തിലാണ് സ്യൂട്ട്കേസുകൾ കടത്തിയത്. തുടർന്ന് മൂന്ന് സൈനികരും വലിയ സ്യൂട്ട്കേസുകളുമായി വേഗത്തിൽ കപ്പലിൽ കയറി. പ്രസിഡന്‍റ് രാജപക്സെ രാജ്യം വിടുകയാണെന്നും അദ്ദേഹത്തിന്‍റെ വസ്തുക്കൾ സ്യൂട്ട്കേസിലുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവസാന നിമിഷം രണ്ട് കപ്പലുകളിൽ സാധനങ്ങൾ നിറച്ചു. സ്യൂട്ട്കേസുകൾ കയറ്റിയ ഉടൻ തന്നെ കപ്പൽ കൊളംബോ തുറമുഖത്ത് നിന്ന് പുറപ്പെട്ടു.

ഇന്നലെ രാത്രിയാണ് പ്രസിഡന്‍റിനെ സൈനിക ആസ്ഥാനത്തേക്ക് മാറ്റിയതെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഇന്ത്യൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രസിഡന്‍റിന്‍റെ സാധനങ്ങളുമായി ശ്രീലങ്കയിലെ പ്രധാന വിമാനത്താവളത്തിലെത്തിയ വാഹനവ്യൂഹത്തിന്‍റെ വീഡിയോ മറ്റൊരു മാധ്യമം പുറത്തുവിട്ടു. എന്നാൽ പ്രസിഡന്‍റ് രാജ്യം വിട്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.