എൽദോസ് കുന്നപ്പിള്ളി സ്ഥിരം ബലാത്സംഗം നടത്തുന്നയാളെന്ന് എം.വി.ജയരാജൻ

കണ്ണൂർ: എൽദോസ് കുന്നപ്പിള്ളി സ്ഥിരം ബലാത്സംഗം നടത്തുന്നയാളാണെന്നും ഇക്കിളിപ്പെടുത്തുന്ന നോട്ടങ്ങളിലൂടെ സ്ത്രീകളെ വശീകരിക്കുന്ന ആളാണെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോവളം സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും എം വി ജയരാജൻ പറഞ്ഞു.

അതേസമയം, തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ എംഎൽഎ വാദിച്ചു. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകളുണ്ട്. ഒരു സിഐക്കും എസ്ഐക്കുമെതിരെ വ്യാജ പരാതി നൽകിയയാളാണ് പരാതിക്കാരി.

കോവളത്ത് വച്ച് എംഎൽഎ ആക്രമിച്ചു എന്നു പറയുന്ന 14ന്, പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു എന്നും അപ്പോൾ പരാതിയൊന്നും ഉയർന്നിട്ടില്ലെന്നും എൽദോസിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കഴിഞ്ഞ മാസം 28ന് പരാതി നൽകിയപ്പോൾ താൻ ബലാത്സംഗത്തിനിരയായെന്ന് പരാതിക്കാരി പറഞ്ഞിട്ടില്ലെന്നും എംഎൽഎ വാദിച്ചു.