മുലായം സിംഗ് യാദവിന് വിട; അഖിലേഷ് യാദവ് ചിതയ്ക്ക് തീകൊളുത്തി

ഇറ്റാവ: സമാജ് വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ മുലായത്തിന്‍റെ ജന്മനാടായ സൈഫയിലാണ് സംസ്കാരം നടന്നത്. സംസ്ഥാന ബഹുമതികളോടെ നടന്ന സംസ്കാരച്ചടങ്ങിൽ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ പങ്കെടുത്തു. മകൻ അഖിലേഷ് യാദവ് ചിതയ്ക്ക് തീകൊളുത്തി.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ മുലായത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സൈഫയിലെ മുലായം സിംഗിന്‍റെ കുടുംബവീട്ടിൽ നിന്ന് ശ്മശാനത്തിലേക്ക് നടന്ന വിലാപയാത്രയിൽ നാട്ടുകാരും സമാജ് വാദി പാർട്ടി പ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. 

ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർള ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ ഇന്ന് രാവിലെ സൈഫയിലെ പൊതു മൈതാനത്തെത്തി മുലായത്തിന് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.