400 ഗ്രാം എംഡിഎംഎയുമായി അഞ്ചംഗ സംഘം അറസ്റ്റിൽ

അങ്കമാലി: 400 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി 5 പേരെ പിടിയിൽ. കണ്ണൂർ നാറാത്ത് തറമേൽ സ്വദേശി മുനീഷ് (27), തെക്കേ വാഴക്കുളം സ്വദേശി അഫ്സൽ (23), ആലപ്പുഴ പുന്നപ്ര പറവൂർ കൊല്ലപ്പറമ്പിൽ ചാൾസ് ഡെന്നിസ് (25), എടത്തല കുഴിവേലിപ്പടി ചാലിൽ മുഹമ്മദ് അൻസാർ (26), തുരുത്ത് താഴത്തുപറമ്പിൽ അസ്രത്ത് (20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ബെംഗളൂരുവിൽ നിന്നാണ് സംഘം മയക്കുമരുന്ന് എത്തിച്ചത്. ബംഗളുരുവിൽ നിന്ന് ബസിൽ കോയമ്പത്തൂരിലെത്തിയ സംഘം മൂന്ന് പേർ കാറിലും ഒരാൾ ബസിലും കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. കാറിൽ കടത്തുകയായിരുന്ന 634 മില്ലിഗ്രാം മയക്കുമരുന്നുമായി മൂന്ന് പേരെയാണ് അങ്കമാലി ടിബി ജംഗ്ഷനിൽ ആദ്യം പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 400 ഗ്രാം മയക്കുമരുന്നുമായി മറ്റ് രണ്ട് പേർ പിടിയിലായി.

കാറിലുണ്ടായിരുന്ന അഫ്സൽ, ഡെന്നിസ്, അൻസാർ എന്നിവരെ പൊലീസ് പിടികൂടിയെന്നറിഞ്ഞു സുഹൃത്ത് അസ്രത്തിന്‍റെ സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു മുനീഷ്. ആലുവ കുന്നത്തേരിയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഡിവൈ.എസ്.പിമാരായ പി.കെ ശിവൻകുട്ടി, പി.പി ഷംസ്, അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായി, ഉദ്യോഗസ്ഥരായ എൽദോ പോൾ, അക്ബർ സാദത്ത്, റെജിമോൻ, ഷിബിൻ, അജിത തിലകൻ, അലി എന്നിവരും ഡിസ്ട്രിക്ട് ആന്റി നർകോട്ടിക്സ് സ്പെഷൽ ആക്‌ഷൻ ഫോഴ്സും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.