ധോണിയിലെ കൊമ്പന്‍ കാട് കയറിയില്ലെന്ന് വനംവകുപ്പ്

പാലക്കാട്: ധോണിയുടെ ജനവാസമേഖലയിൽ ആളെ കൊലപ്പെടുത്തിയ ആന വനത്തിനുള്ളിൽ പ്രവേശിച്ചിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ആന വീണ്ടും ധോണിയിലും ചീക്കുഴി പരിസരത്തും എത്തി കൃഷിയിടം നശിപ്പിച്ചു. കൊമ്പനെ കാട്ടിലേക്ക് കൊണ്ടുപോകാൻ വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കുങ്കി ആനയായ പ്രമുഖനെ കാട്ടിൽ എത്തിച്ച് നിരീക്ഷണം ആരംഭിച്ചു.

പി.ടി സെവൻ എന്ന് വിളിപ്പേരുള്ള കൊമ്പൻ ചീക്കുഴിയിലെ നെൽവയലിലൂടെ ജനവാസ മേഖലയിലേക്ക് അടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശിവരാമനെ കുത്തിയ പൈറ്റാംകുന്നം വയലിനും ചീക്കുഴിക്കും ഇടയിലുള്ള ദൂരം രണ്ട് കിലോമീറ്ററിൽ താഴെയാണ്.

പിടി സെവനെ തുരത്താൻ രണ്ട് കുങ്കി ആനകൾ വനമേഖലയിലും വനത്തിനുള്ളിലുമായി വ്യാപകമായ തിരച്ചിൽ തുടരുകയാണ്. ധോണിയില്‍ നേരത്തേയുണ്ടായിരുന്ന ആന അഗസ്റ്റിനെ സഹായിക്കാൻ കഴിഞ്ഞ ദിവസം പ്രമുഖ എന്ന കുങ്കി ആനയെ വയനാട്ടിൽ നിന്ന് കൊണ്ടുവന്നത്. സായുധ സേനാംഗങ്ങളും വനപാലകരും തിരച്ചിലിന്‍റെ ഭാഗമായി ധോണി വനമേഖലയിലുണ്ട്.