മുൻ ഐപിഎൽ താരം സന്ദീപ് ലാമിച്ചാനെയ്ക്കെതിരെ പീഡനക്കേസ്

കാഠ്മണ്ഡു: നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുൻ ഡൽഹി ഡെയർഡെവിൾസ് താരവുമായ സന്ദീപ് ലാമിച്ചാനെയ്ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഓഗസ്റ്റ് 21ന് കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ സന്ദീപ് ലാമിച്ചാനെ ലൈംഗികമായി പീഡിപ്പിച്ചെന്ന 17 വയസുകാരിയുടെ പരാതിയിൽ കാഠ്മണ്ഡു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 22 കാരനായ താരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തെളിവുകൾ ശേഖരിച്ചുവരികയാണെന്നും കാഠ്മണ്ഡു ഗൗശാല മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന സന്ദീപ് കാഠ്മണ്ഡു കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ടൂർണമെന്‍റിൽ നിന്ന് പിൻമാറുകയായിരുന്നു.

നേപ്പാൾ ക്രിക്കറ്റ് ടീം കെനിയയിലേക്ക് പുറപ്പെടുന്നതിന്‍റെ തലേദിവസം ഓഗസ്റ്റ് 21 ൻ സന്ദീപ് ലാമിച്ചാനെ തന്നോടൊപ്പം വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ തന്നെ ക്ഷണിച്ചതായി പെൺകുട്ടി പരാതിയിൽ പറയുന്നു. താൻ നടന്‍റെ കടുത്ത ആരാധികയാണെന്നും സന്ദീപ് സോഷ്യൽ മീഡിയയിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. സ്നാപ്ചാറ്റ് വഴിയാണ് ഞാൻ സന്ദീപുമായി സംസാരിച്ചത്. സന്ദീപാണ് തന്നെ നേരിൽ കാണാൻ താൽപര്യം പ്രകടിപ്പിച്ചതെന്നും നടന്‍റെ അഭ്യർത്ഥന മാനിച്ചാണ് കാണാൻ എത്തിയതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

രാത്രി എട്ട് മണിയോടെ ഹോസ്റ്റൽ അടച്ചപ്പോൾ താരം നിർബന്ധിച്ച് തന്നോടൊപ്പം താമസിക്കാൻ നിർബന്ധിക്കുകയും കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് സന്ദീപ് ലാമിച്ചാനെയെ നേപ്പാൾ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.