യുക്രൈനില്‍നിന്ന് മടങ്ങിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം; മന്ത്രാലയങ്ങളുടെ അഭിപ്രായം തേടും

ന്യൂഡല്‍ഹി: ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് സ്കൂൾ പഠനം നിർത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം നൽകണമെന്ന ആവശ്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സോളിസിറ്റർ ജനറലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ അന്തിമ തീരുമാനം അറിയിക്കാൻ മേത്ത ഒരാഴ്ച കൂടി സമയം തേടി. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.

ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ ഉൾപ്പെടെ വിവിധ ഹർജികൾ പരിഗണിക്കവെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അനുകൂല റിപ്പോർട്ട് ലഭിച്ചതായി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ റിപ്പോർട്ടിന്‍റെ ഉള്ളടക്കം അദ്ദേഹം കോടതിയിൽ വെളിപ്പെടുത്തിയില്ല. ഒരു മന്ത്രാലയം മാത്രമല്ല ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്. അതിനാൽ, വിവിധ മന്ത്രാലയങ്ങളുടെ തീരുമാനങ്ങൾ ഏകോപിപ്പിക്കാനും അന്തിമ തീരുമാനം അറിയിക്കാനും ഒരാഴ്ചത്തെ സമയം ആവശ്യമാണ്, അദ്ദേഹം കോടതിയെ അറിയിച്ചു. കേസ് സെപ്റ്റംബർ 15ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിവെച്ചു.