സിഐടിയു ഭീഷണിയെ തുടർന്ന് സംരക്ഷണം തേടി ഗ്യാസ് ഏജൻസി ഉടമ ഹൈക്കോടതിയിൽ

കൊച്ചി: തൊഴിൽ തർക്കത്തെ തുടർന്ന് സിഐടിയു യൂണിയൻ ഭാരവാഹികളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗ്യാസ് ഏജൻസി ഉടമ ഹൈക്കോടതിയിൽ പൊലീസ് സംരക്ഷണം തേടി. കൊച്ചി എടവനക്കാട് എ ആൻഡ് എ ഇൻഡേൻ സർവീസസിന്റെ പ്രൊപ്രൈറ്റർ വി. കെ. ഉമേഷ് ആണ് സ്ഥാപനത്തിനു പ്രവർത്തിക്കാനും പാചകവാതക വിതരണം നടത്താനും പൊലീസ് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.

 സമീപത്തെ മറ്റൊരു ഏജൻസിയുടെ ഗ്യാസ് വിതരണം ഏറ്റെടുക്കേണ്ടി വന്നതിനെ തുടർന്ന് അഞ്ച് താൽക്കാലിക ജീവനക്കാരെ നിയമിച്ചതായും എന്നാൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരാളെ പിരിച്ചുവിട്ടതായും ഹർജിയിൽ പറയുന്നു. പിരിച്ചുവിട്ട ജീവനക്കാരനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിനു കീഴിലുള്ള ഗ്യാസ് വർക്കേഴ്സ് യൂണിയൻ ഭാരവാഹികൾ ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. 25-ന് യൂണിയന്‍റെ നേതൃത്വത്തിലുള്ള സംഘം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഗോഡൗൺ അനധികൃതമായി ആക്രമിച്ചു.

കുടുംബാംഗങ്ങളെ ജാതിപ്പേര് വിളിച്ച് മർദ്ദിച്ചതായും അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. മുനമ്പം പൊലീസ് കേസെടുത്തെങ്കിലും സ്ഥാപനം നടത്താൻ സംരക്ഷണം നൽകുന്നില്ലെന്നും ഇതുമൂലം പാചകവാതക വിതരണം തടസ്സപ്പെടുകയാണെന്നും ഹർജിയിൽ പറയുന്നു.