ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ജിറൂദ്

ദോഹ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ പോളണ്ടിനെതിരെ 44-ാം മിനിറ്റിൽ നേടിയ ഗോളോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്ട്രൈക്കർ ഒളിവർ ജിറൂദ് സ്വന്തമാക്കി.

ഫ്രാൻസിനായി 117 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ നേടി, തിയറി ഹെന്‌റിയുടെ റെക്കോർഡാണ് ജിറൂദ് മറികടന്നത്. ഫ്രാൻസിനായി 51 ഗോളുകളാണ് ഹെന്‌റി നേടിയത്. 42 ഗോളുകൾ നേടിയ അന്‍റോയിൻ ഗ്രീസ്മാനാണ് പട്ടികയിൽ മൂന്നാമത്. മിഷേൽ പ്ലാറ്റിനി (41), കരീം ബെൻസേമ (37) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്ത്.