ഉത്തരവ് വന്ന് ഒന്നര മാസമായിട്ടും ജിഎസ്ടി പുനഃസംഘടന പൂർത്തിയായില്ല

തൃശൂർ: പുനഃസംഘടന ഉത്തരവ് ഇറങ്ങിയിട്ട് ഒന്നരമാസം പിന്നിട്ടിട്ടും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ(ജിഎസ്ടി) നടപടികൾ ഒന്നുമില്ല. ഖജനാവ് കാലിയായ കേരളത്തിന്‍റെ നികുതിവരുമാനം വർദ്ധിപ്പിക്കാൻ സ്വീകരിച്ച പരിഷ്കാരം ഇതുവരെ ആരംഭിച്ചിട്ടില്ല. പുനഃസംഘടനയുടെ ഭാഗമായി സൃഷ്ടിച്ച ഡെപ്യൂട്ടി കമ്മീഷണർ, സ്റ്റേറ്റ് ടാക്സ് ഓഫീസർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തിയിട്ടില്ല. ഇതനുസരിച്ച് മറ്റ് തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ കഴിഞ്ഞില്ല. അത്തരം നിയമനങ്ങൾ നടത്താൻ ഡിപ്പാർട്ട്മെന്‍റ് പ്രമോഷൻ കമ്മിറ്റി (ഡിപിസി) ഇതുവരെ യോഗം ചേർന്നിട്ടില്ല. ഓഗസ്റ്റ് 15നകം പട്ടിക തയ്യാറാക്കി സമർപ്പിക്കാനാണ് നിർദേശം നൽകിയിരുന്നതെങ്കിലും എല്ലാം ചുവപ്പുനാടയിലാണ്. അതേസമയം ഫലപ്രദമായി ഇടപെടാതെ സർക്കാരും മടിപിടിച്ചിരിക്കുകയാണ്.

പുതിയ ഓഫീസുകളുടെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അന്തിമ ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, സംസ്ഥാന എസ് ടി കമ്മീഷണർ ഡോ. രത്തൻ യു. ഖേൽക്കറെ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സെക്രട്ടറിയായി ഉയർത്തിയതും നടപടികൾ ഇഴഞ്ഞുനീങ്ങാൻ കാരണമായി. പുതിയ കമ്മീഷണറുടെ ഇന്‍റർ കേഡർ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങുന്ന പാട്ടീൽ അജിത് ഭാഗവത് റാവു ചുമതലയേറ്റ ശേഷം മാത്രമേ തുടർനടപടികൾക്ക് ജീവൻ നൽകൂ.

ജോയിന്‍റ് കമ്മീഷണർ തസ്തികയിലുള്ള ഉദ്യോഗസ്ഥരെ പോലും വിശ്വാസത്തിലെടുക്കാതെയാണ് പുനഃസംഘടന നടത്തിയതെന്ന ആരോപണവും വകുപ്പിൽ ശക്തമാണ്. സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ഓൺലൈൻ പഠന ക്ലാസും പരീക്ഷകളും ജോയിന്‍റ് കമ്മീഷണർമാർ ബഹിഷ്കരിച്ചിരുന്നു. ഓഗസ്റ്റ് 31ന് തിരുവനന്തപുരത്ത് വീണ്ടും പരീക്ഷ നടത്തിയെങ്കിലും ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പരീക്ഷാ നടത്തിപ്പിനെച്ചൊല്ലി ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നത തുടരുകയാണ്.