‘പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയിലുള്ളവര്‍ എങ്ങനെ സിപിഐഎം ഓഫീസിന് കല്ലെറിയും’

സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ എ.ബി.വി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വിമർശനവുമായി ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ്. പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിലുള്ളവര്‍ എങ്ങനെ സി.പി.എം ഓഫീസിന് നേരെ കല്ലെറിയുമെന്ന് വി.വി.രാജേഷ് ചോദിച്ചു.

സംഘടനാപരമായും നിയമപരമായും വിഷയം നേരിടും. സി.പി.എം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ കല്ലെറിഞ്ഞത് ബി.ജെ.പിക്കാരല്ല. കല്ലേറ് ആസൂത്രണം ചെയ്തത് സി.പി.എമ്മാണ്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും വി.വി രാജേഷ് പറഞ്ഞു.