ലിംഗസമത്വത്തിന്റെ കാര്യത്തിൽ പാകിസ്ഥാൻ പിന്നിൽ നിന്നും രണ്ടാം സ്ഥാനം നേടി

വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ റിപ്പോർട്ട് പ്രകാരം ലിംഗസമത്വത്തിന്‍റെ കാര്യത്തിൽ ഏറ്റവും മോശം രണ്ടാമത്തെ രാജ്യമായി പാകിസ്ഥാൻ. ഡബ്ല്യുഇഎഫ് പുറത്തിറക്കിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ടിൽ 146 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ പാകിസ്ഥാൻ 145-ാം സ്ഥാനത്തായിരുന്നു.

107 ദശലക്ഷം സ്ത്രീകളാണ് പാകിസ്ഥാനിലുള്ളത്. 56.4 ശതമാനം ലിംഗവ്യത്യാസ സൂചികയും രാജ്യത്തുണ്ട്. 2006ൽ ഡബ്ല്യുഇഎഫ് ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് പുറത്തിറക്കിയതിന് ശേഷം പാകിസ്ഥാൻ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തുല്യതയാണിത്. അഞ്ച് ശതമാനത്തിലധികം ലിംഗവ്യത്യാസമുള്ള അഞ്ച് രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ. ഖത്തർ, അസർബൈജാൻ, ചൈന, ഇന്ത്യ എന്നിവയാണ് മറ്റുള്ളവ. മാത്രമല്ല, തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം 1.9 ശതമാനം കുറഞ്ഞു.

മറ്റ് പാരാമീറ്ററുകളിൽ പാകിസ്ഥാന്‍റെ റാങ്കിംഗും രാജ്യത്തിന്‍റെ ദയനീയ അവസ്ഥയെ തുറന്നുകാട്ടുന്നു. സാമ്പത്തിക പങ്കാളിത്തത്തിലും അവസരത്തിലും രാജ്യം 145-ാം സ്ഥാനത്താണ്. വിദ്യാഭ്യാസത്തിൽ 135-ാം സ്ഥാനം; ആരോഗ്യത്തിലും അതിജീവനത്തിലും 143-ാം സ്ഥാനത്താണ്. രാഷ്ട്രീയ ശാക്തീകരണത്തിൽ 95-ാം സ്ഥാനത്താണ്. ദക്ഷിണേഷ്യയിലെ ഏറ്റവും മോശം രണ്ടാമത്തെ രാജ്യമായും ഈ രാജ്യം ഇടം നേടിയിട്ടുണ്ട്. സ്ത്രീകൾക്ക് ഈ മേഖലയിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. മറുവശത്ത്, പ്രൊഫഷണൽ, സാങ്കേതിക റോളുകളിൽ സ്ത്രീകളുടെ പങ്ക് പാകിസ്ഥാനിലും മാലിദ്വീപിലും കുറഞ്ഞു.