വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണ കേസിലെ തുടരന്വേഷണ ഹര്‍ജിയില്‍ വിധി 30ന്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം പൂർത്തിയായി. ജൂൺ 30ന് കോടതി വിധി പറയും. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.

മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ മാതാപിതാക്കളായ ശാന്തകുമാരി, ഉണ്ണി, നടൻ സോബി എന്നിവർ കോടതിയെ സമീപിച്ചിരുന്നു.

കേസ് അന്വേഷിച്ച സിബിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ചത്. കേസുമായി ബന്ധപ്പെട്ട നിർണായക സാക്ഷികളെ മനപ്പൂർവ്വം ഒഴിവാക്കി.