പക്ഷിനിരീക്ഷകൻ വനത്തിൽ മരിച്ച നിലയില്‍

കോതമംഗലം: പക്ഷിനിരീക്ഷകനായ എൽദോസിനെ കാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു.

എൽദോസിനെ കാണാനില്ലെന്ന് ബന്ധുക്കൾ ഇന്നലെ കോതമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഭൂതത്താന്‍കെട്ടിന് സമീപം ചാട്ടക്കല്ല് വനഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.

തട്ടേക്കാട് പക്ഷി സങ്കേതവുമായി ബന്ധപ്പെട്ട് പക്ഷിനിരീക്ഷണത്തിൽ സജീവമായിരുന്ന എൽദോസ് ഈ മേഖലയിൽ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു. പക്ഷി എല്‍ദോസ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടൂറിസ്റ്റ് ഗൈഡായും അദ്ദേഹം ജോലി ചെയ്തിരുന്നു.