ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ പൊരുതി തോറ്റ് ഇന്ത്യ

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു സാംസണ്‍ (63 പന്തിൽ 86) അവസാനം വരെ പൊരുതിയെങ്കിലും ഇന്ത്യക്ക് തോല്‍വി. ലഖനൗ ഏകനാ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 40 ഓവറിൽ 250 റൺസ് നേടിയിരുന്നു.

ഡേവിഡ് മില്ലർ (75*), ഹെന്‍റിച്ച് ക്ലാസൻ (74*) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർമാർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 40 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുത്തു. സഞ്ജുവിന് പുറമെ ശ്രേയസ് അയ്യർ (50), ശർദ്ദുൽ താക്കൂർ (33) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. ഏകദിനത്തിൽ സഞ്ജുവിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ലഖ്‌നൗവില്‍ പിറന്നത്.

മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ശുഭ്മാൻ ഗിൽ (3), ശിഖർ ധവാൻ (4) എന്നിവരെ വെറും എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് നഷ്ടമായി. കഗിസോ റബാഡ, വെയ്ൻ പാർനെൽ എന്നിവർ വിക്കറ്റുകൾ വീഴ്ത്തി. ഋതുരാജ് ഗെയ്ക്വാദ് (19), ഇഷാൻ കിഷൻ (20). ഋതുരാജ് 42 പന്തുകൾ നേരിട്ടു. 37 പന്തുകളാണ് കിഷൻ നേരിട്ടത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു.