ഷാഫിയുടെ വലയിൽ കുട്ടികളും കുടുങ്ങിയെന്ന് വിവരം

കൊച്ചി: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയിൽ കുട്ടികളും കുടുങ്ങി. കുട്ടികളെ ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ കൊണ്ടുപോയി ദുരുപയോഗം ചെയ്തതായാണ് വിവരം. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് എറണാകുളം സിറ്റി കമ്മീഷണർ സി.എച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു.

16 വയസ്സ് മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ഷാഫിയെ 2006 ൽ ആണ് ആദ്യമായി കേസിൽ കുടുക്കിയത്. കൂട്ടക്കൊലയ്ക്ക് മുമ്പ് എട്ട് കേസുകൾ എടുത്തിരുന്നു. ഷാഫിക്ക് കാർ വാങ്ങിക്കൊടുത്തത് ഭഗവൽ സിങ്ങാണ്. ഈ കാറിലാണ് ഷാഫി പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുവന്നത്.

ഇരയാക്കപ്പെടുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളെ മുറിവേൽപ്പിച്ച് ലൈംഗിക ആനന്ദം കണ്ടെത്തുന്ന മനോനിലയാണ് ഇയാൾക്കുള്ളത്. സമീപത്തുള്ളവരുമായി സമ്പർക്കം പുലർത്തിയിരുന്നില്ലെങ്കിലും ആവശ്യക്കാരെ കണ്ടെത്തി സമ്പർക്കം പുലർത്തുന്നതാണ് ഇയാളുടെ ശീലമെന്ന് എറണാകുളം സിറ്റി കമ്മീഷണർ പറഞ്ഞു.