ജിഷ കൊലക്കേസ്; പ്രതിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബറിലേക്ക് മാറ്റി

എറണാകുളം: പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയുടെ ഹർജി പരിഗണിക്കുന്നത് ഡിസംബർ അഞ്ചിലേക്ക് മാറ്റി. ജയിൽ മാറ്റം ആവശ്യപ്പെട്ട് പ്രതി അമീറുൽ ഇസ്ലാം സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി മാറ്റിയത്. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഭാര്യയും മാതാപിതാക്കളും അസമിലാണെന്നും അവർ കടുത്ത ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽ മാറ്റാൻ അനുവദിക്കണമെന്നുമാണ് ആവശ്യം.

വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ അവർക്ക് ബുദ്ധിമുട്ടുണ്ടെന്നും പ്രതി ചൂണ്ടിക്കാണിക്കുന്നു. നിയമ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചതിനെ തുടർന്ന് അമീറുൾ ഇസ്ലാമിനെ വിയ്യൂർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.