കേരളത്തിലേക്ക് ലഹരി കടത്തുന്നത് മതഭീകരവാദികളെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മതഭീകരവാദികളാണ് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ മതഭീകരവാദത്തിനാണ് മയക്കുമരുന്ന് കടത്ത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലഹരി മാഫിയയോട് മൃദുസമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഇത് മതഭീകരവാദികൾക്ക് സുരക്ഷയാണ്. ലഹരി ഉപയോഗത്തിനെതിരായ സർക്കാരിന്റെ പ്രചാരണം തൊലിപ്പുറത്തെ ചികിത്സയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ ജാതിമത ഭേദമന്യേ ജനങ്ങൾ സ്വാഗതം ചെയ്തപ്പോൾ സിപിഐഎമ്മും മുസ്ലിം ലീഗും അതിനെതിരായ നിലപാടാണ് സ്വീകരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.