സിംഗപ്പുരിലെ മെഡിക്കൽ പരിശോധനയ്ക്കു ശേഷം ലാലു പ്രസാദ് യാദവ് ഇന്ത്യയിലെത്തി

പട്ന: ആർജെഡി നേതാവ് ലാലു യാദവ് സിംഗപ്പൂരിലെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങി. ഗുരുതരമായ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ലാലു യാദവിനെ സിംഗപ്പൂരിലെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പരിഗണനയിലാണ്. ആവശ്യമെങ്കിൽ ലാലു ശസ്ത്രക്രിയയ്ക്കായി സിംഗപ്പൂരിലേക്ക് മടങ്ങും.

മകൾ രോഹിണി ആചാര്യയുടെ സിംഗപ്പൂരിലെ വസതിയിലായിരുന്നു ലാലു താമസിച്ചിരുന്നത്. മെയ് 25 വരെ വിദേശയാത്രയ്ക്ക് കോടതി അനുമതി നൽകിയിരുന്നു. ഓഗസ്റ്റ് 11 നാണ് ലാലു വൈദ്യപരിശോധനയ്ക്കായി സിംഗപ്പൂരിലേക്ക് പോയത്.

ഡൽഹിയിൽ തിരിച്ചെത്തിയ ലാലു തന്‍റെ മകൾ മിസ ഭാരതി എംപിയുടെ ഔദ്യോഗിക വസതിയിലാണ് താമസിക്കുന്നത്. ലാലുവിന്‍റെ തുടർ പരിശോധനകളും ചികിത്സയും ന്യൂഡൽഹി എയിംസിൽ നടത്തും.