ഇടത് അനുഭാവികളും ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നു: രാഹുൽ ഗാന്ധി

ആലപ്പുഴ: ചില ഇടതുപക്ഷ പ്രവർത്തകർ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി. അവർ വ്യക്തികളെയല്ല, പ്രത്യയശാസ്ത്രത്തെയാണ് പിന്തുണയ്ക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാറിൽ യാത്ര ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. അങ്ങനെയാണെങ്കിൽ, ഞാൻ ഉണ്ടാകില്ലെന്ന് പറഞ്ഞു. കാറിൽ യാത്ര ചെയ്യാൻ കഴിയാത്ത ആയിരക്കണക്കിനാളുകൾ രാജ്യത്തുണ്ട്. ജനങ്ങളെ ബഹുമാനിച്ച് വേണം യാത്ര നടത്താൻ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോൾ ആലപ്പുഴയിലാണ്. ഇന്നത്തെ യാത്രയ്ക്ക് മുമ്പ് അദ്ദേഹം മത്സ്യത്തൊഴിലാളികളെ വാടയ്ക്കലിലെ മത്സ്യഗന്ധി ബീച്ചിൽ വച്ച് കണ്ടുമുട്ടി. ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിവസം ആലപ്പുഴ വാടയ്ക്കൽ മത്സ്യഗന്ധി ബീച്ചിൽ മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയോടെയാണ് ആരംഭിച്ചത്. മണ്ണെണ്ണ വില വർദ്ധനവ്, മത്സ്യത്തിന്‍റെ ലഭ്യതക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ മത്സ്യത്തൊഴിലാളികൾ രാഹുലിന് മുന്നിൽ ഉന്നയിച്ചു. കേരളത്തിലെ യു.ഡി.എഫ് ഈ വിഷയങ്ങൾ ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.

അതേസമയം, യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ചൂണ്ടൻ വള്ളം തുഴഞ്ഞു. വിനോദ സഞ്ചാര മേഖലയിലെ സംരംഭകരെ കാണാൻ പുന്നമട ഫിനിഷിംഗ് പോയിന്‍റിലേക്ക് പോകുമ്പോഴാണ് രാഹുൽ ചൂണ്ടൻ വള്ളം തുഴഞ്ഞത്.  ഓൾ കേരള സ്നേക്ക് ബോട്ടേഴ്സ് അസോസിയേഷൻ രാഹുലിനെ ചുണ്ടൻ വള്ളത്തിലേക്ക് ക്ഷണിച്ചിരുന്നു. മൂന്ന് ചുണ്ടൻ വള്ളങ്ങളും ഒരുമിച്ച് പ്രതീകാത്മക മത്സരവും നടത്തി. മറ്റ് ബോട്ടുകളിൽ ജോഡോ യാത്രയിൽ സഹയാത്രികരും ഉണ്ടായിരുന്നു. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ പര്യടനം നാളെ സമാപിക്കും. ‘