മദ്രസകള്‍ വെടിമരുന്ന് കൊണ്ട് തകര്‍ക്കണം: യതി നരസിംഹാനന്ദയ്‌ക്കെതിരെ കേസ്

ന്യൂഡല്‍ഹി: മദ്രസകളും അലിഗഢ് മുസ്ലിം സർവകലാശാലയും വെടിമരുന്ന് ഉപയോഗിച്ച് പൊളിച്ചുനീക്കണമെന്ന യതി നരസിംഹാനന്ദയുടെ പരാമർശത്തിനെതിരെ കേസെടുത്തു. ഹിന്ദുമഹാസഭ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് നരസിംഹാനന്ദ വിദ്വേഷ പരാമര്‍ശം നടത്തിയത്.

ഞായറാഴ്ച അലിഗഡിലാണ് പരിപാടി നടന്നത്. അംഗീകാരമില്ലാത്ത മദ്രസകൾക്കെതിരെ നടപടിയെടുക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.