കാടുപിടിച്ച ക്വാര്‍ട്ടേഴ്സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റിൽ

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിന് എതിർവശത്തുള്ള റെയിൽവേ ക്വാർട്ടേഴ്സിൽ ആറ് ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചൽ സ്വദേശി നാസുവിനെ(24) പൊലീസ് കസ്റ്റഡിയിലെടുത്തു.

മങ്ങാട് ടികെഎംസി പൗർണമി നഗർ-63 വയലിൽ പുത്തന്‍വീട്ടില്‍ പ്രസന്നന്‍റെയും ഉദയമ്മയുടെയും മകൾ ഉമാ പ്രസന്നൻ(32) ആണ് മരിച്ചത്. ശരീരം പൂർണ്ണ നഗ്നമായ അവസ്ഥയിലായിരുന്നു. തലയുടെ ഇടത് വശത്തും നെഞ്ചിന് താഴെയുമായി രണ്ട് മുറിവുകളാണ് യുവതിക്ക് ഉണ്ടായിരുന്നത്.

29ന് ഇരുവരും റെയിൽവേ ക്വാർട്ടേഴ്സിൽ എത്തിയെന്നും അവിടെ യുവതിക്ക് അപസ്മാരം ഉണ്ടായെന്നും കസ്റ്റഡിയിലെടുത്ത നാസു പൊലീസിനോട് പറഞ്ഞു. യുവതി മരിച്ചപ്പോൾ പുറത്തിറങ്ങിയ ഇയാൾ ബ്ലേഡ് വാങ്ങി ശരീരത്തിൽ മുറിവേൽപ്പിച്ചതായി പൊലീസിനോട് പറഞ്ഞു. ഈ മൊഴി പോലീസ് പൂർണമായും വിശ്വസിക്കുന്നില്ല.