രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം; ധനരാജിന്റെ കടം തീര്‍ത്ത് സിപിഎം

പയ്യന്നൂര്‍: രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് സി.പി.എം. ധനരാജിൻറെ സാമ്പത്തിക ബാധ്യതകൾ പാർട്ടി തീർത്തു. 9,80,000 രൂപയാണ് ധൻരാജിൻറെ അക്കൗണ്ടിൽ പാർട്ടി നിക്ഷേപിച്ചത്. പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിലാണ് ധനരാജിന് ബാധ്യതയുണ്ടായിരുന്നത്.

വെള്ളിയാഴ്ച ലോക്കൽ കമ്മിറ്റിയിൽ കണക്കുകൾ അവതരിപ്പിക്കുന്നതിൻ മുന്നോടിയായാണ് നടപടി. രക്തസാക്ഷി ധനരാജിൻറെ കടബാധ്യതകൾ തീർക്കാനായിരുന്നു സി.പി.എം ഏരിയാ കമ്മിറ്റി യോഗത്തിൻ ശേഷം പാർട്ടി എടുത്ത തീരുമാനം.

2011 ജൂലൈ 16നാണ് പയ്യന്നൂരിലെ സി.പി.എം പ്രവർത്തകനായ സി.വി ധനരാജ് കൊല്ലപ്പെട്ടത്. ധനരാജിൻറെ കടങ്ങൾ വീട്ടാനും അദ്ദേഹത്തിൻ്റെ കുടുംബത്തിന് ഒരു വീട് നൽകാനും പാർട്ടി രക്തസാക്ഷി ഫണ്ട് ശേഖരിച്ചു. ഏകദേശം ഒരു കോടി രൂപ പിരിച്ചെടുത്തു. എന്നാൽ പിരിച്ചെടുത്ത തുകയിൽ ധനരാജിൻറെ വീടിനും കുടുംബാംഗങ്ങൾക്കും നൽകിയ തുക സ്ഥിരനിക്ഷേപമായി ശേഷിക്കുന്ന രണ്ട് നേതാക്കളുടെ ജോയിൻറ് അക്കൗണ്ടിലേക്ക് മാറ്റി. ഇത്തരത്തിൽ 42 ലക്ഷം രൂപ കൈമാറ്റം ചെയ്തെന്നാണ് ആരോപണം. ധനരാജിൻറെ കടം തിരിച്ചടയ്ക്കാതെയാണ് ഈ നിക്ഷേപം നടത്തിയത്. ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണനാണ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്.