ഇന്ത്യയിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഒക്ടോബർ അവസാന വാരത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് (യുഎഇ) ദേശീയ തലസ്ഥാനത്തെത്തിയ 29 കാരനെ മങ്കിപോക്സ് ബാധിച്ച് ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇന്ത്യയിൽ മങ്കിപോക്സ് ബാധിതരുടെ എണ്ണം 19 ആയി.

ദുബായിൽ ഷെഫായി ജോലി ചെയ്യുന്ന ഇയാൾ ഒക്ടോബർ 29ന് രാജ്യതലസ്ഥാനത്ത് തിരിച്ചെത്തിയെന്നും പനി അനുഭവപ്പെട്ടതിനെ തുടർന്ന് നവംബർ ഒന്നിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും എൽഎൻജെപിയിലെ ഡോക്ടർമാർ പറഞ്ഞു. അൽമോറ സ്വദേശിയായ ഇയാൾ കഴിഞ്ഞ മൂന്ന് ദിവസമായി ദുബായിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഗുഡ്ഗാവിലാണ് താമസിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ജൂലൈ 14ന് യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ 35 കാരനായ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇന്ത്യയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.