കാവി ധരിച്ച് കുറി തൊടുന്നവരെല്ലാം ബി.ജെ.പിക്കാരല്ല: എകെ ആന്‍റണിയ്ക്ക് പിന്തുണയുമായി വി ഡി സതീശൻ

കോട്ടയം: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പാക്കണമെന്ന മുതിർന്ന നേതാവ് എ.കെ ആന്‍റണിയുടെ പരാമർശത്തെ പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താൻ മുമ്പും നിയമസഭയിൽ ഇത് പറഞ്ഞിട്ടുണ്ടെന്നും കാവി ധരിച്ച് കുറി തൊടുന്നവരെല്ലാം ബി.ജെ.പിക്കാരല്ലെന്നും ബി.ജെ.പിയിലേക്ക് ആളുകളെ കൊണ്ടുവരാനുള്ള ഒരു പരിപാടിയല്ല തങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആന്‍റണിയുടെ പരാമർശത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം തുടങ്ങിയ പ്രയോഗങ്ങളോട് യോജിക്കുന്നില്ലെന്നും ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാല മനസ്കത ബി.ജെ.പിക്ക് ഇല്ലെന്നും മുരളീധരൻ പറഞ്ഞു.