“സ്വപ്‌നയുടെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ല”

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് മുൻ മന്ത്രി കെടി ജലീൽ. സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നിട്ടും വാപ്പ കളി കാണാൻ പോയില്ലെന്ന പരിഹാസത്തോടെയായിരുന്നു കെ ടി ജലീലിൻറെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ ഗുരുതര ആരോപണങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നാണ്.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചില്ല. കനത്ത പോലീസ് സുരക്ഷയാണ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. കയറുകൾ കെട്ടിയാണ് മാധ്യമപ്രവർത്തകരെ വിമാനത്താവളത്തിൽ നിന്ന് വേർപെടുത്തിയത്. മുഖ്യമന്ത്രിയെ സമീപിക്കാനുള്ള മാധ്യമപ്രവർത്തകരുടെ ശ്രമത്തെ പോലീസ് ചെറുത്തു.

മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്. ഒരു മണിക്കൂർ പോലും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ മുഖ്യമന്ത്രിക്ക് അർഹതയില്ലെന്നും സുധാകരൻ പറഞ്ഞു. തൻറെ ആരോപണങ്ങൾ സത്യമാണെന്നും മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാം പ്രതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.