പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി സ്ഥാനത്ത് നിന്ന് ഫാറൂഖ് അബ്ദുല്ലയും പിന്മാറി

ന്യൂഡല്‍ഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ലോക്സഭാംഗവുമായ ഫാറൂഖ് അബ്ദുള്ള രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകില്ലെന്ന് വ്യക്തമാക്കി. തന്നെ പരിഗണിച്ചതിന് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ എൻസിപി അധ്യക്ഷൻ ശരദ് പവാറും താൻ രാഷ്ട്രപതി സ്ഥാനാർത്ഥിയാകില്ലെന്ന് പ്രതിപക്ഷ നേതാക്കളെ അറിയിച്ചിരുന്നു. അടുത്തിടെ മമത ബാനർജി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മൂന്ന് പേരുകളാണ് ചർച്ചയായത്. ഇവരിൽ രണ്ട് പേർ പവാറും അബ്ദുള്ളയും ആയിരുന്നു.

ഗോപാലകൃഷ്ണ ഗാന്ധിയുടെ പേർ മാത്രമാണ് അവശേഷിക്കുന്നത്. പ്രതിപക്ഷമില്ലെങ്കിൽ ഗാന്ധി രാഷ്ട്രപതി സ്ഥാനാർത്ഥിയാകും. അദ്ദേഹം പിൻമാറുമോ എന്ന് കണ്ടറിയണം. മമത ബാനർജിയാണ് ഗാന്ധിയുടെ പേർ നിർദേശിച്ചത്. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ഡിഎംകെ, ശിവസേന എന്നിവയുൾപ്പെടെ 17 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് മൂന്ന് പേരുകളും ചർച്ച ചെയ്തത്.