ഉത്തർപ്രദേശിലെ ഭരണകക്ഷി എംഎൽഎമാർക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രതിപക്ഷം ഭരണകക്ഷി എംഎൽഎമാർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. നിയമസഭാ സമ്മേളനത്തിനിടെ ഫോണിൽ ഗെയിം കളിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവിട്ട് രാഷ്ട്രീയ ലോക്ദളും സമാജ്വാദി പാർട്ടിയും (എസ്പി) ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.

ഇരുപാർട്ടികളും നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടു. മഹോബയിൽ നിന്നുള്ള ബിജെപി എംഎൽഎ രാകേഷ് കുമാർ ഗോസ്വാമിയുടേതാണ് വീഡിയോയെന്ന് രാഷ്ട്രീയ ലോക്ദൾ പറയുന്നു. രാകേഷ് കുമാർ ഗോസ്വാമിയുമായി സാമ്യമുള്ള ഒരാൾ ഫോണിൽ ചീട്ടുകളിക്കുന്നതും വീഡിയോയിൽ കാണാം. നിയമസഭാ നടപടികൾ കേൾക്കാൻ അദ്ദേഹം ഹെഡ്ഫോണ് വയ്ക്കുന്നത് വീഡിയോയിൽ കാണാം. 

നിയമസഭയിലിരുന്ന് ചീട്ടുകളിക്കുന്ന ഈ മനുഷ്യൻ മഹോബയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ്.  നിയമസഭയിലെ അദ്ദേഹത്തിന്‍റെ പെരുമാറ്റവും ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്ന സഭാംഗങ്ങളോടുള്ള അദ്ദേഹത്തിന്‍റെ മനോഭാവവും ഇത് വെളിവാക്കുന്നു. ഇതാണ് ജനസേവനത്തോടുള്ള ബി.ജെ.പിയുടെ സമീപനം. രാഷ്ട്രീയ ലോക്ദൾ വീഡിയോ സഹിതം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.