വളർത്തു മൃ​ഗങ്ങളെ ആക്രമിച്ചു കൊന്ന കടുവയെ മയക്കുവെടി വെയ്ക്കാൻ ഉത്തരവ്

വയനാട്: വയനാട്ടിലെ ചീരാലിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന കടുവയെ മയക്കു വെടിവെച്ച് പിടികൂടാൻ വനംവകുപ്പിന്റെ ഉത്തരവ്. കൂടുതൽ കൂടുകൾ പ്രദേശത്ത് സ്ഥാപിക്കാനും വനംവകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കടുവ ഏഴ് പശുക്കളെയാണ് മുണ്ടക്കൊല്ലി, വല്ലത്തൂർ, കരിവള്ളി എന്നീ സ്ഥലങ്ങളിൽ ആക്രമിച്ച് കൊന്നത്. ഇന്നലെ ചീരാൽ ഗ്രാമത്തിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഹർത്താലും ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തി.

നാട്ടുകാർ തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മയക്കുവെടി വെച്ച് കടുവയെ പിടികൂടാൻ മാർച്ച് നടത്തി. ഏഴ് പശുക്കളെയാണ് കടുവ രണ്ടാഴ്ചക്കിടയിൽ കൊന്നത്. ചിരാൽ ഗ്രാമം കടുവയുടെ ഭീഷണിയിൽ വലയുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ് മാർച്ചിൽ പങ്കെടുത്തത്. ചീരാൽ വില്ലേജ് പരിധിയിലെ ജനകീയ കൂട്ടായ്മ ഹർത്താൽ ആചരിച്ചു. 

മുണ്ടകൊല്ലി ഡാനിയേലിൻ്റെ പശുവിനെ കടുവ കൊന്നു. രണ്ട് പശുക്കൾക്ക് പരിക്കേറ്റു. രണ്ടാഴ്ചയായി സ്ഥലത്ത് കടുവയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതുവരെ മൂന്ന് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. പ്രതിഷേധവുമായെത്തിയ നാട്ടുകാർ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. കടുവയെ പിടികൂടാൻ ഉടൻ കൂട് സ്ഥാപിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൾ അസീസ് നാട്ടുകാർക്ക് ഉറപ്പു നൽകി. നഷ്ടപരിഹാര തുക ഉടൻ ലഭ്യമാക്കുമെന്നും അറിയിച്ചു. വനയോരത്തെ കാട് വെട്ടി തെളിക്കാനും, രാത്രി വനം വകുപ്പിൻ്റെ പട്രോളിംഗ് ശക്തമാക്കാനും തീരുമാനമായി.