പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്ന പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു

തൃശൂർ: തൃശ്ശൂർ പൂരത്തിന് ഒന്നര പതിറ്റാണ്ടോളം പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. തലപ്പൊക്കത്തിലും അഴകളവുകളിലും പേരെടുത്ത ഗജവീരൻമാർക്കൊപ്പം പത്മനാഭനും സ്ഥാനം പിടിച്ചിരുന്നു.

2005 ലാണ് പാറമേക്കാവ് ദേവസ്വം പത്മനാഭനെ വാങ്ങിയത്. ബീഹാറിൽ നിന്ന് കേരളത്തിലേക്ക് വന്ന ആനകളിൽ ഒന്നാണ് ഈ ഗജകേസരി. പാടൂക്കാട് ആനപ്പറമ്പിൽ പൊതുദർശനത്തിന് ശേഷം സംസ്കരിക്കും.