സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ എം.ഹരിദാസ് അന്തരിച്ചു

കൊല്ലം: സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച് വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ എസ്.പി എം.ഹരിദാസ് (83) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ നടക്കും.

1984ൽ ചെങ്ങന്നൂർ ഡി.വൈ.എസ്.പിയായിരിക്കെയാണ് ഹരിദാസ് സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്. മരിച്ചയാൾ സുകുമാരക്കുറുപ്പ് അല്ലെന്നും സുകുമാരക്കുറുപ്പ് ചാക്കോ എന്നയാളെ കൊലപ്പെടുത്തിയത് ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണെന്നും കണ്ടെത്തിയത് ഹരിദാസാണ്.