പ്രകടനം മോശം; സൈക്കോളജിസ്റ്റിനെ സമീപിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലണ്ടന്‍: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സൈക്കോളജിസ്റ്റിന്‍റെ സഹായം തേടി. സൈക്കോളജിസ്റ്റായ ജോര്‍ദാന്‍ പിറ്റേഴ്‌സനെ തന്റെ വസതിയിലേക്ക് വിളിച്ചു വരുത്തിയാണ് ക്രിസ്റ്റ്യാനോ തെറാപ്പി സെഷന് വിധേയനായത്.

ക്രിസ്റ്റ്യാനോ തന്നെ വീട്ടിലേക്ക് ക്ഷണിച്ചതായി ജോർദാൻ പീറ്റേഴ്സണും സ്ഥിരീകരിച്ചു. രണ്ടുമണിക്കൂറോളം ക്രിസ്റ്റ്യാനോയുമായി സംസാരിച്ചു. അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും, ഭാവിയിൽ ലക്ഷ്യമിടുന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു, പീറ്റേഴ്സൺ സ്പാനിഷ് പത്രമായ മാർക്കയോട് പറഞ്ഞു. 

ഏതാനും മാസങ്ങൾക്ക് മുമ്പ് ക്രിസ്റ്റ്യാനോ ജീവിതത്തിൽ വലിയൊരു ബുദ്ധിമുട്ട് നേരിട്ടിരുന്നു. അദ്ദേഹത്തിന്‍റെ ഒരു സുഹൃത്താണ് എന്‍റെ വീഡിയോകൾ ക്രിസ്റ്റ്യാനോയ്ക്ക് നൽകിയത്. ആ വീഡിയോകൾ കണ്ടിട്ടുണ്ടെന്നും എന്‍റെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്നും ക്രിസ്റ്റ്യാനോ പറഞ്ഞതായി പീറ്റേഴ്സൺ പറഞ്ഞു.