ജനസംഖ്യ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണത്തിനുള്ള നിയമം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ് മാർഗങ്ങളിലൂടെ ജനസംഖ്യാ നിയന്ത്രണം നടത്താൻ കഴിയുമെന്നും മന്ത്രാലയം പറഞ്ഞു. കാമ്പയിനുകളിലൂടെയും ബോധവൽക്കരണ പരിപാടികളിലൂടെയും ജനസംഖ്യാ നിയന്ത്രണം സാധ്യമാകുമെന്നതിനാൽ നിർബന്ധിത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നിലപാട്.

2015-16 ൽ, ഇന്ത്യയുടെ മൊത്തം പ്രത്യുത്പാദന നിരക്ക്, അല്ലെങ്കിൽ ഒരു സ്ത്രീക്ക് ജനിക്കുന്ന പരമാവധി കുട്ടികളുടെ എണ്ണം 2.2 ആയിരുന്നു, എന്നാൽ 2019-21 ൽ ഇത് 2.0 ആയി കുറഞ്ഞു. ജനസംഖ്യാ സ്ഥിരത കണക്കാക്കുന്ന റീപ്ലേസ്മെൻറ് ഫെർട്ടിലിറ്റി നിരക്കിനേക്കാൾ (അതായത്, ഒരു അച്ഛനും അമ്മയും മരിക്കുമ്പോൾ, അവർക്ക് പകരം രണ്ട് കുട്ടികൾ ഉണ്ടാകുന്നു) ഇത് കുറവാണ്. ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്എച്ച്എസ്) -5 സൂചിപ്പിക്കുന്നത് എല്ലാ മതങ്ങളിലെയും സ്ത്രീകൾക്ക് മുമ്പത്തേതിനേക്കാൾ കുട്ടികൾക്ക് ജൻമം നൽകാനുള്ള സാധ്യത കുറവാണെന്നാണ്.

അടുത്തിടെ റായ്പൂരിൽ നടന്ന ഒരു പരിപാടിയിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ജനസംഖ്യാ നിയന്ത്രണ ബിൽ ഉടൻ വരുമെന്ന് പറഞ്ഞതാണ് വിവാദമായത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും പറഞ്ഞു. നദ്ദയുടെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അത്തരമൊരു കാര്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ആരോഗ്യ മന്ത്രാലയത്തിൻറെ മറുപടി.