കഴക്കൂട്ടം മേൽപാതയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കഴക്കൂട്ടം മേൽപ്പാലം തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ദേശീയപാത അതോറിട്ടിയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചതനുസരിച്ച് നവംബറിലാണ് ഉദ്ഘാടനം പ്രഖ്യാപിച്ചത്. ക്രെഡിറ്റ് അടിച്ചു മാറ്റാനല്ല, മറിച്ച് അത് ജനങ്ങൾക്ക് ഉപകാരപ്രദമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം നവംബർ 15ന് ഇത് തുറക്കുമെന്ന് അവർ തന്നെ ഞങ്ങളെ അറിയിച്ചിരുന്നു. ഞങ്ങൾ പറഞ്ഞതല്ല. ഇത് എപ്പോൾ തുറക്കുമെന്ന് തീരുമാനിക്കേണ്ടത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ആണ്. എത്രയും വേഗം തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.