രാജസ്ഥാനിൽ 24കാരിക്ക് കന്യകാത്വ പരിശോധന നടത്തി 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭർത്താവ്

രാജസ്ഥാൻ: കാലം ഒരുപാട് പുരോഗമിച്ചുവെന്ന് നാം പറയുന്നു. എന്നിരുന്നാലും, സ്ത്രീകൾക്കെതിരായ അക്രമവും വിവേചനവും മാറിയിട്ടില്ലെന്നതാണ് വാസ്തവം. അത്തരമൊരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്ന് വന്നത്. പുതുതായി വിവാഹം കഴിഞ്ഞ യുവതിയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുകയും, നഷ്ടപരിഹാരമായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് ഭർത്താവിന്‍റെ കുടുംബവും പഞ്ചായത്തും.
വരന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ പഞ്ചായത്ത് ആവശ്യപ്പെട്ടത് 24 കാരിയായ സ്ത്രീയോടാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സാൻസി ഗോത്രത്തിൽപ്പെട്ട യുവതിയെ വിവാഹത്തിന് മുമ്പ് അയൽവാസി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം യുവതി നേരത്തെ ഭർതൃവീട്ടുകാരെ അറിയിച്ചിരുന്നു. 

സംഭവത്തിൽ സുഭാഷ് നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേന്ദ്ര കുമാർ പറഞ്ഞു. യുവതിയുടെ ഭർതൃപിതാവ് ഹെഡ് കോൺസ്റ്റബിളാണ്. ഈ സംഭവത്തെക്കുറിച്ച് ഇയാൾക്ക് അറിയുകയും ചെയ്യുമായിരുന്നു.