റിസോർട്ട് വിവാദം; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

തിരുവനന്തപുരം: ഇ പി ജയരാജന്‍ ഉൾപ്പെട്ട റിസോർട്ടിനെതിരായ പരാതി അന്വേഷണത്തിനായി സർക്കാർ അനുമതി തേടി വിജിലൻസ്. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അനുമതി തേടിയത്. കുടുംബത്തിനു ഓഹരിയുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇ പി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും അഴിമതി ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.

നിയമം ലംഘിച്ച് അനുമതി നൽകാൻ ആന്തൂർ നഗരസഭാ ചെയർപേഴ്സണും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ ചേർത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസഫാണ് പരാതിക്കാരൻ.