നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തലുകൾ; ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. കേസിൽ ശ്രീലേഖയുടെ ആരോപണങ്ങൾ വസ്തുതാപരമായി തെറ്റാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്നാണ് മുൻ ഡിജിപി. ശ്രീലേഖയുടെ വെളിപ്പെടുത്തൽ . നടി ആക്രമിക്കപ്പെട്ട സമയത്ത് ജയിൽ മേധാവിയായിരുന്നു ശ്രീലേഖ.

നടിയെ ആക്രമിച്ച കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തെ വീഡിയോയിലൂടെയാണ് ഇവർ ചോദ്യം ചെയ്യുന്നത്. ദിലീപിനെതിരെ തെളിവില്ലാത്തത് കൊണ്ടാണ് പൊലീസ് രംഗത്ത് വന്നതെന്ന് മുൻ ഡിജിപി പറയുന്നു. അറസ്റ്റ് ചെയ്യുമ്പോൾ പൾസർ സുനി രണ്ടാഴ്ചയോളം പൊലീസ് കസ്റ്റഡിയിലായിരുന്നെങ്കിലും ക്വട്ടേഷനിൽ ഉണ്ടായിരുന്നത് താനാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. സാധാരണ ഗതിയിൽ ഇത്രയും നീണ്ട അന്വേഷണത്തിലാണ് പ്രതികൾ ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തേണ്ടി വരുന്നത്. പൾസർ സുനിക്കെതിരെ സിനിമാ മേഖലയിൽ നിന്നുള്ള പലർക്കും സമാനമായ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എനിക്കറിയാം, അവർ പറഞ്ഞു.