ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തോടടുത്ത് ഋഷി സുനാക്

ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകാനുള്ള സാധ്യത വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. കണ്‍സര്‍വേറ്റീവ് പാർട്ടി നേതാവും മുൻ ധനമന്ത്രിയുമായ ഋഷി സുനകിന് നാലാം ഘട്ട വോട്ടെടുപ്പിൽ 118 വോട്ടുകളാണ് ലഭിച്ചത്. നാലാം റൗണ്ടിൽ മൂന്നാം റൗണ്ടിനേക്കാൾ മൂന്ന് വോട്ടുകൾ അധികം ലഭിച്ചു.

മുൻ വാണിജ്യ മന്ത്രിയായ പെന്നി മോർഡൻ 92 വോട്ടുകളാണ് ലഭിച്ചത്. മുൻ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിൻ 86 വോട്ടുകളാണുള്ളത്. കണ്‍സര്‍വേറ്റീവ് പാർട്ടി എംപിമാരിൽ മൂന്നിലൊന്ന് പേർക്ക് ജയിക്കാൻ 1 (20 വോട്ടുകൾ) വേണം. അവസാന ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. സെപ്റ്റംബർ അഞ്ചിന് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും.

ഋഷി സുനാക്, ഇന്ത്യന്‍ വംശജ സുവെല്ല ബ്രേവര്‍മാന്‍, ഇറാഖി വംശജന്‍ നധീം സഹാവി എന്നിവരുള്‍പ്പെടെ 11 സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.