രോഹിതിന് പരിക്ക്; ബംഗ്ലാദേശിനെതിരേ രാഹുല്‍ ടെസ്റ്റ് ക്യാപ്റ്റന്‍

മുംബൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ഒഴിവാക്കി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിനിടെയാണ് രോഹിതിന്‍റെ വിരലിന് പരിക്കേറ്റത്. രോഹിതിന് പകരം അഭിമന്യു ഈശ്വരനെയാണ് ബിസിസിഐ നിയമിച്ചിരിക്കുന്നത്. രോഹിതിന്‍റെ അഭാവത്തിൽ കെഎൽ രാഹുൽ ആദ്യ ടെസ്റ്റിൽ ടീമിനെ നയിക്കും. ചേതേശ്വർ പുജാരയാണ് വൈസ് ക്യാപ്റ്റൻ.

പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ രോഹിതിന്‍റെ പങ്കാളിത്തം പിന്നീട് തീരുമാനിക്കുമെന്ന് ബിസിസിഐ അറിയിച്ചു. പരിക്കിൽ നിന്ന് മോചിതരായ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് പകരം നവദീപ് സെയ്നി, സൗരഭ് കുമാർ എന്നിവരെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ ജയദേവ് ഉനദ്കട്ടിനെയും ടീമിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഡിസംബർ 14നാണ് ആദ്യ ടെസ്റ്റ്.