സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 262.33 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: നടപ്പ് അധ്യയന വർഷത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 262.33 കോടി രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പാചകക്കാരുടെ ശമ്പളവും പാചകച്ചെലവും ഈ കണക്കിൽ ഉൾപ്പെടുന്നു. കേന്ദ്രത്തിന്‍റെ വിഹിതമായ 167.38 കോടി രൂപ ഈ മാസം ലഭിക്കുകയും സംസ്ഥാനത്തിന്‍റെ വിഹിതമായ 94.95 കോടി രൂപ അനുവദിക്കുകയും ചെയ്തു.

കേന്ദ്ര വിഹിതത്തിന്‍റെ അഭാവത്തിൽ പ്രശ്നത്തിന്‍റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത്, ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ പാചകക്കാർക്കുള്ള വേതനത്തിന്‍റെ അധിക വിഹിതം സംസ്ഥാന സർക്കാർ അനുവദിച്ചു. മൊത്തം 278 കോടി രൂപയാണ് ഈ അധ്യയന വർഷം കേന്ദ്ര വിഹിതമായി ലഭിക്കാനുള്ളത്. ഇതിൽ 110.38 കോടി രൂപ കൂടി ഇനിയും ലഭ്യമാകാനുണ്ട്.