യുഎഇ ബഹിരാകാശ പദ്ധതികൾക്ക് 6525 കോടി രൂപ

ദുബായ്: ഏറ്റവും അവ്യക്തമായ ദൃശ്യങ്ങൾ പോലും പകർത്തി ഭാവി ദൗത്യങ്ങൾ വേഗത്തിലാക്കിക്കൊണ്ട് ഡാറ്റയുടെ സമഗ്രമായ ഡാറ്റാബേസ് തയ്യാറാക്കാൻ കഴിയുന്ന ഉപഗ്രഹങ്ങൾ വികസിപ്പിക്കുകയാണ് യു.എ.ഇയുടെ ബൃഹത്തായ പദ്ധതി. ഇതിനായി യു.എ.ഇ ബഹിരാകാശ ഏജൻസി 3 ബില്യൺ ദിർഹത്തിന്‍റെ ദേശീയ ഫണ്ട് രൂപീകരിച്ചു.

ആദ്യ ഉപഗ്രഹം മൂന്ന് വർഷത്തിനുള്ളിൽ വിക്ഷേപിക്കും. കാലാവസ്ഥയിലെ മാറ്റങ്ങൾ നിർണ്ണയിക്കുന്നതിന് പുറമെ ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുക എന്ന ലക്ഷ്യവും ഈ തീരുമാനത്തിനുണ്ട്. ആദ്യഘട്ടത്തിൽ റഡാർ സാങ്കേതിക സംവിധാനങ്ങളുള്ള നൂതന റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് പ്രോജക്ട് വിക്ഷേപിക്കും.

സമുദ്രവിഭവങ്ങൾ, എണ്ണനിക്ഷേപങ്ങൾ, സസ്യജാലങ്ങൾ മുതലായവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നതിന് അതിർത്തി നിരീക്ഷണത്തിനായി ഉപഗ്രഹങ്ങൾ വികസിപ്പിക്കും. ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും പദ്ധതി സഹായിക്കും. അന്താരാഷ്ട്ര കമ്പനികൾക്കും ഇതിന്‍റെ ഗുണം ലഭിക്കും.