സ്വപ്നയ്‌ക്കെതിരായ ഗൂഢാലോചനക്കേസ്: സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയിൽ സരിത എസ് നായരുടെ രഹസ്യമൊഴി എടുക്കും. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനനാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ സ്വീകരിച്ച കോടതി കേസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അനീസയ്ക്ക് കൈമാറി.

സരിതയുടെ രഹസ്യമൊഴി ഈ മാസം 23ന് കോടതി രേഖപ്പെടുത്തും. കോടതി നിശ്ചയിച്ച തീയതി മാറ്റി എത്രയും വേഗം രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടെങ്കിലും കോടതി അപേക്ഷ നിരസിച്ചു. കെ.ടി ജലീൽ നൽകിയ പരാതിയിൽ സോളാർ കേസ് പ്രതി സ്വപ്നയ്ക്കും പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജിനുമെതിരെ കൻറോണ്മെൻറ് പൊലീസ് കേസെടുത്തു. ഇരുവരുടെയും ഫോൺ സംഭാഷണങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.