എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതി; സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. എംഎൽഎയ്ക്കെതിരായ യുവതിയുടെ പരാതിയിൽ അസ്വാഭാവികതയുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. വധശ്രമ ആരോപണങ്ങളിൽ മതിയായ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ നിരീക്ഷണങ്ങൾ ഉള്ളത്.

2022 ജൂലൈയിൽ എൽദോസ് കുന്നപ്പിള്ളി തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിക്കാരി പറയുന്നു. അതേസമയം ഓഗസ്റ്റിൽ അതേ റിസോർട്ടിൽ പോയി പരസ്പരസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നും പറയുന്നു. ഇക്കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു.

വധശ്രമക്കേസിലും കോടതി നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സാഹചര്യത്തെളിവുകൾ പരിശോധിച്ചാൽ വധശ്രമ ആരോപണത്തിൽ മതിയായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.